Friday, 8 November 2013

ഓർക്കുക  മാനുഷാ 

ഒരു കുഞ്ഞു പൈങ്കിളിക്കുഞ്ഞിതാതാഴേയ്ക്കു- 

ചൂടു താങ്ങീടാതെ വീണിടുന്നു കണ്ടു നിന്നോരതിൻ 

കൂട്ടുക്കാരും അതാ ദയയോടെ 

രക്ഷിപ്പാൻ നോക്കിടുന്നു 

താഴെയിതെല്ലാമെ കണ്ടുനിന്നിരു - 
ന്നൊരുവനെ വണ്ടിയും തട്ടിയപ്പോൾ, 
രക്തവും വാർന്നു കിടക്കുന്നവനെ
എത്തി നോക്കി   ദു:ഖം  പ്രകടിപ്പി -
ച്ചതുവഴി  താണ്ടിപ്പോയ് ,
പലരുമാ  പാവത്തെ  നോക്കിയെന്നിരുന്നാലും 
രക്ഷിച്ചതില്ലവനെ  സ്വയമെത്തിയാരും. 

ഓർക്കുക   മാനുഷാ   ഒരു നാളു വന്നിടും ,
ഇതുപോലൊരു നാൾ  തന്നെ നിൻ ജീവിതത്തിലും. 
തങ്ങൾ  തൻ  സോദരനെന്ന പോലെ 
വന്നു  രക്ഷിക്കുവാൻ  പോരടിക്കുന്നു കിളികൾ 
എന്നാലിത്ര  ബുദ്ധിയുള്ളവരാകുന്ന  മാനവർ 
പരിതാപമല്ലാതെ  ചെയ്യില്ല   മറ്റൊന്നും ...

Monday, 4 November 2013

സ്വപ്നങ്ങൾ 


ഇരുൾ മൂടിയണയുന്ന  രാത്രിതൻ  ഭീകര -
സ്വപ്നങ്ങലെന്നെയലട്ടിടുമ്പോൾ 
മനസ്സാകും കടലിലലയടിച്ചുയരും 
ഭയമെന്ന വൻ തിരമാലകളെ ,മനോ -
ധൈര്യത്താലേ ഞാൻ  കീഴ്പ്പെടുത്തി .
ഉള്ളിൻറെയുള്ളിലായ് എരിപൊരികൊണ്ടിടും 
അണയാത്ത  തീയാകും സ്വപ്നങ്ങളേ 
എന്നെവിട്ടകലൂ നിങ്ങളെന്നെന്നേക്കുമായ് 
ഇനിവന്നീടരുതീ വഴിയേ
പ്രേതമായ് ഭൂതമായ്  എന്നിൽ കുടികൊള്ളും 
ഭീകര രൂപങ്ങളാകും  സ്വപ്നങ്ങളേ 
ഇന്നു ഞാനറിയുന്നു നിങ്ങൾക്കൊരുനാളും 
കഴിയില്ല  യാഥാർത്യമാകുവാനായ്  
മിഥ്യയാം  നിങ്ങൾതൻ  ചിന്തയിൽ നിന്ന് ഞാൻ 
മുക്തി നേടിക്കഴിഞ്ഞീ നിമിഷം
ഇനിയെൻറെ  ചിന്തയിലില്ല  നിങ്ങൾ 
എൻറെയുള്ളിൽ  നല് സുന്ദര  സ്വപ്നം മാത്രം ... 

Saturday, 1 June 2013

നീ സ്വതന്ത്രനോ

ഇരുളുന്നു,  രാവിന്നഴകേറും  ഭീകര -
നിഴലുകൾ  പ്രത്യക്ഷമായിടുമ്പോൾ 
ഒരു നിലാവെട്ടത്തിലെൻ  മുഖം -
പൊക്കി  ഞാൻ  ജനാലകൾക്കിടയിലൂടെ 
രാവിൻ  നിശബ്ദമാം  രാഗം കേൾക്കുവാൻ 
കാതോർത്തു  നിന്നൊരാ  നിമിഷങ്ങളിൽ ,

എൻറെയുള്ളിൽ   ഭയമാകും  കൊടുമിരുൾ 
മെല്ലെ മെല്ലെ   വന്നെത്തിടുമ്പോൾ 
എവിടെനിന്നോവരും    അശരീരിയെന്നപോൽ 
കേട്ടു ഞാൻ   ഒരാത്മാവിൻ   വിരഹഗാനം .

ഏകയാമെന്നെത്തനിച്ചാക്കി   ഭൂവിലി -
ന്നാരുമില്ലാതെ  ഞാൻ  കേണിടുന്നു 
നാടിന്നു  വേണ്ടി   പോരാടി   നേടിയ 
സ്വാതന്ത്ര്യമെല്ലാം   ഇന്നെവിടെ . 

നമ്മെ  നാം   തന്നെ   അടിമകളാക്കി 
അടക്കി   ഭരിക്കുന്ന   നാടിതല്ലോ 
മരണത്തെ  പുൽകി  ഞാൻ  രക്ഷ നേടാനായ് 
ഇന്നോരാത്മാവായ്  അലഞ്ഞിടുന്നു .

ആത്മാവിനും  ലഭിക്കില്ലയീ നാട്ടിൽ 
സ്വാതന്ത്ര്യമെന്നതറിഞ്ഞിടുന്നു   ഞാൻ 
ആരോ വിളിച്ചിട്ടെന്ന  പോൽ  ഞെട്ടി -
ത്തിരിഞ്ഞു ഞാൻ  നോക്കിയനേരത്തായ്

ഞാൻ കണ്ടു  കണ്ണാടിക്കുള്ളിലായെൻ 
മനസ്സാക്ഷിയാകുന്നൊരു   തോഴനെ 
ആത്മാവുപോലും   സ്വതന്ത്രയല്ലെങ്കിൽ 
വെറുമൊരു  മനുഷ്യനാണല്ലോ  നീയും 

ചൊല്ലൂ , സ്വതന്ത്രനോ  നീ  സുഹൃത്തേ 
ഇവിടെ  നീ  ഏറെ  സ്വതന്ത്രനാണോ ?

***************************************
                                          
''കവിതയുടെ വിഷയം :ഇന്നത്തെ സമൂഹത്തിലെ  ജീവിതരീതികളുടെയും  മറ്റും  ഫലം ''

തിലകമാം തിലകൻ

പഞ്ചഭൂതംഗമാം  അഗ്നിദേവനിലായ് 


എരിഞ്ഞടങ്ങീ  ആ  പുണ്യദേഹം 

അരങ്ങിലെന്നെന്നും  ശോഭയായ്  തീർന്നൊരു 

പെരുന്തച്ചനല്ലയോ  മാഞ്ഞുപോയീ 

ജീവിതമാകും  നാടകത്തിൽ  എന്നും 

അഭിനയവഴിയേ  തകർന്നാടിയും 

തൻകലാ വൈഭവം  കൊണ്ടുയർന്നും 

ജനമനസ്സിൽ  കെടാദീപമായി 

അഭിനയ രാജാവായി  വാണീ -

കേരള മനസ്സുകൾ  കീഴടക്കി 

ജീവിതമാകും  അരങ്ങൊഴിഞ്ഞ് 

പരലോകം  പൂണ്ടിതാ  മഹാനടനും 

സിനിമാ  പ്രേമികൾതൻ  മന്നനാം 

അഭിനയതിലകമാം  തിലകൻ -

എന്നൊരാ  മഹാപ്രതിഭ 

Thursday, 9 August 2012

RESHMA KE BAARE

पहली  मुलाकात   हुई  

हमारी  नई  स्कूल  में 

पता  ही  न  चला  कब

दोस्ती  बन   गयी  थी

कबी  तोड़ी -सी   पगली   लगती  है

और   कबी   प्यारी   भी  लगती  है

सबको   अच्छी   लगती  है

हर  शरारत   करती   है  तो 

चाहती   हूँ   उसे   बुलालू 

चोट्टी - सी  शेतन   लड़की 

यही   तो   सविशेषता   उसकी 

और   उसकी   नाम   है   रेशमा 

प्यार   से   बुलाती  है   पगली 

SAHELIYOM KI PYAARI

पदाई  में  शेरनी  की  तरह  है 
सबका मदद  करने  में  आगे 

दोस्तों  की  प्यारी  है 
सूरज  की  तरह  ही 
परिवार  kiकी  रौशनी 

स्वर  से  वो  कोयल  है 
उसकी   गुणों   से  वो 
सबसे   अच्छी  भी  है 

गुस्सा  हो  या 
खुश  हो   वो  दोनों  
पल  में  दिखती   है
बहुत   ही   सुन्दर 

पर   दुखी  होते   हुई 
दिखती  है   खराब
ये   सब  मेरी  सहेली  की  बातों  है 
वो  है   कमारुन्नीसा ,
हम  बुलाती  है , प्यार से   कमरू 

PYAARI SAHELI

चान्दिनी की तरह 
सुन्दर-सी चेहरा 
स्वर तो बिलकुल 
कोयल से भी  मीठा 
गुस्सा  भी  प्यार से ही
करती  है  प्यारी  
यही  तो  उसकी 
सबसे  अच्छी गुण 
तोड़ी नादान  है 
फिर  भी  हमारी  है  
प्यारी -सी  नफ्सी