Friday, 7 August 2015

श्रीलक्ष्मी 


जब भी तुमको देखूँ  मन भर जाता है
 तुम्हारी मुस्कुराहट से  चाँदनी  की 
रोशनी नज़र आता  है। 
वो भी सुबह की किरणों  की होते  हुए। 
जब तुम रुट जाती हो 
और अच्छी लगती है 
कुछ  शरारत करती फिर भी 
प्यारी है हमारी तू 
 तेरी नाम से अच्छी लगती है। 
तेरी चेहरे से आनंद मिलती है 
उसकी नाम सुनना चाहती हो ,
तो सुनिए वो है श्रीलक्ष्मी। 

Sunday, 11 May 2014

     പ്രണയം 

മഴത്തുള്ളിചെപ്പിന്നുള്ളിൽ  നിന്നുമുണരുന്ന 
മധുരമാം  അനുഭൂതി പ്രണയം 
വിണ്ണിൽനിന്നു മഴ വന്നണയും നിമിഷത്തിൽ 
മണ്ണിൽ നിന്നുയരും ഗന്ധം പ്രണയം 
പൂവിന്നുള്ളിൽ നിറയുന്ന  മധുകണം 
അതു നിറച്ചിടും ഇതളിൽ പ്രണയം 
ഇണതേടി പറന്നിടും പറവകൾ 
അവർ തൻ ഉള്ളിൽ പ്രണയം 
ഹരിതഭംഗി ചൂടിനില്ക്കും പ്രകൃതിതൻ പ്രണയം
രഹസ്യമാം പ്രണയം 

ഇരുമനമിണയുന്ന നേരത്തു വാനിൽ 
തെളിയും മാരിവില്ലിൽ പ്രണയം 
മെല്ലെ മെല്ലെ കരയെ പുണരുമാ -
കടലിന്നലകളിൽ നുരയും പ്രണയം 
തെന്നൽ  വന്നണയും  നിമിഷം 
പൂവിൻ നാണം പോലും പ്രണയം 
ആകാശത്താളിലെ മേഘത്തിൻ കൂട്ടിലെ 
മിന്നലിൻ ഉള്ളിലും പ്രണയം 
രാവിന്നിരുളിനോട് പറയാത്ത പ്രണയം 
പകലിന്നു വെളിച്ചത്തോടറിയാത്ത പ്രണയം 
വാനിലുള്ള സൂര്യനോട് സൂര്യകാന്തിതൻ പ്രണയം 
ചന്തമേറും ചന്ദ്രനോട് താമരതൻ പ്രണയം 
നിലാവണയും  നിശാഗന്ധിപ്പൂക്കളിൽ പ്രണയം 
മൃദുവാം കാർകൂന്തലിൻ മേൽ  മുല്ലതൻ പ്രണയം 
പനിനീർപ്പൂവിനോടു മുള്ളിനും പ്രണയം 
മുല്ലതൻ പൂമ്പൊടിയേൽക്കും കല്ലിലും പ്രണയം 
നല്ലിരു മിഴികളോടു കണ്മഷിതൻ പ്രണയം 
ഇന്നിൻ മനുഷ്യനോ പണത്തോടു പ്രണയം 
നൽ കരിവണ്ടിനും ചിത്രശലഭത്തിനും 
എന്നും തേനേകിടും പൂവിനോടു പ്രണയം 
പർവ്വതനിരകളിൽ നിന്നുത്ഭവിച്ചിടും 
നദികൾക്കു  സാഗരത്തോടു പ്രണയം 
തെന്നലിൽ നിന്നും തുടങ്ങി മിന്നളിനറ്റം  വരെ 
നിറഞ്ഞു തുളുമ്പിടും അനുഭൂതി പ്രണയം 
പ്രണയഭരിതയാകുമീ ഭൂമി ഒരു സ്വർഗ്ഗവാസികളും 
പ്രണയപൂരിതമാണീ ലോകം എങ്ങും നിറയും 
പ്രണയം നുകരും ശലഭങ്ങൾ നാം .........


Friday, 21 March 2014

ജനനിതൻ സ്നേഹം 


അമ്മയെന്നാൽ  ഭൂമീദേവിയോളം

സഹനശീലയെന്നു ചൊല്ലുമല്ലൊ 

ഭൂമിയോ നമ്മെ  ചുമന്നിടുന്നു 

നാമുള്ള കാലമത്രയും തന്നിൽ 

അമ്മയോ  നമ്മെ ചുമന്നിടുന്നു 

തൻ ജീവിതം ത്യാഗമേകിക്കൊണ്ടേ 

തൻ ഗർഭപാത്രത്തിൽ  പത്തുമാസം 

നോവുമറന്നു നൽവാത്സല്യമേകി 

നമ്മെ  ഈ  ഭൂവിലെത്തിച്ചിടുന്നു 

ജനനിതൻ  സ്നേഹം നുകർന്നുകൊണ്ടേ 

നാം ഒരു വ്യക്തിയായ് തീർന്നിടുന്നു 

യൗവ്വനമെത്തുന്ന കാലമോടെ 

അമ്മയെ നാമും മറന്നിടുന്നു 

ഒരു പുതു ബന്ധമെത്തുന്ന പാടെ 

നാം പോലുമറിയാതെ  ചേർന്നൊരാ 

വാത്സല്യത്തെ  മറന്നിടുന്നു 

ഒരു വൃദ്ധസദനത്തിൽ  ഒരു ചിലർ 

ആ സ്നേഹനിധിയെ  ചേർത്തിടുന്നു 

ഒരു ചിലർ  ക്രൂരമായ്‌  മർദ്ദിച്ചിടുന്നു 

           മറ്റു  ചിലരോ  തെരുവിൽ എറിഞ്ഞിടുന്നു .............

                                                                            


                                                                                 



Friday, 8 November 2013

ഓർക്കുക  മാനുഷാ 

ഒരു കുഞ്ഞു പൈങ്കിളിക്കുഞ്ഞിതാതാഴേയ്ക്കു- 

ചൂടു താങ്ങീടാതെ വീണിടുന്നു കണ്ടു നിന്നോരതിൻ 

കൂട്ടുക്കാരും അതാ ദയയോടെ 

രക്ഷിപ്പാൻ നോക്കിടുന്നു 

താഴെയിതെല്ലാമെ കണ്ടുനിന്നിരു - 
ന്നൊരുവനെ വണ്ടിയും തട്ടിയപ്പോൾ, 
രക്തവും വാർന്നു കിടക്കുന്നവനെ
എത്തി നോക്കി   ദു:ഖം  പ്രകടിപ്പി -
ച്ചതുവഴി  താണ്ടിപ്പോയ് ,
പലരുമാ  പാവത്തെ  നോക്കിയെന്നിരുന്നാലും 
രക്ഷിച്ചതില്ലവനെ  സ്വയമെത്തിയാരും. 

ഓർക്കുക   മാനുഷാ   ഒരു നാളു വന്നിടും ,
ഇതുപോലൊരു നാൾ  തന്നെ നിൻ ജീവിതത്തിലും. 
തങ്ങൾ  തൻ  സോദരനെന്ന പോലെ 
വന്നു  രക്ഷിക്കുവാൻ  പോരടിക്കുന്നു കിളികൾ 
എന്നാലിത്ര  ബുദ്ധിയുള്ളവരാകുന്ന  മാനവർ 
പരിതാപമല്ലാതെ  ചെയ്യില്ല   മറ്റൊന്നും ...

Monday, 4 November 2013

സ്വപ്നങ്ങൾ 


ഇരുൾ മൂടിയണയുന്ന  രാത്രിതൻ  ഭീകര -
സ്വപ്നങ്ങലെന്നെയലട്ടിടുമ്പോൾ 
മനസ്സാകും കടലിലലയടിച്ചുയരും 
ഭയമെന്ന വൻ തിരമാലകളെ ,മനോ -
ധൈര്യത്താലേ ഞാൻ  കീഴ്പ്പെടുത്തി .
ഉള്ളിൻറെയുള്ളിലായ് എരിപൊരികൊണ്ടിടും 
അണയാത്ത  തീയാകും സ്വപ്നങ്ങളേ 
എന്നെവിട്ടകലൂ നിങ്ങളെന്നെന്നേക്കുമായ് 
ഇനിവന്നീടരുതീ വഴിയേ
പ്രേതമായ് ഭൂതമായ്  എന്നിൽ കുടികൊള്ളും 
ഭീകര രൂപങ്ങളാകും  സ്വപ്നങ്ങളേ 
ഇന്നു ഞാനറിയുന്നു നിങ്ങൾക്കൊരുനാളും 
കഴിയില്ല  യാഥാർത്യമാകുവാനായ്  
മിഥ്യയാം  നിങ്ങൾതൻ  ചിന്തയിൽ നിന്ന് ഞാൻ 
മുക്തി നേടിക്കഴിഞ്ഞീ നിമിഷം
ഇനിയെൻറെ  ചിന്തയിലില്ല  നിങ്ങൾ 
എൻറെയുള്ളിൽ  നല് സുന്ദര  സ്വപ്നം മാത്രം ... 

Saturday, 1 June 2013

നീ സ്വതന്ത്രനോ

ഇരുളുന്നു,  രാവിന്നഴകേറും  ഭീകര -
നിഴലുകൾ  പ്രത്യക്ഷമായിടുമ്പോൾ 
ഒരു നിലാവെട്ടത്തിലെൻ  മുഖം -
പൊക്കി  ഞാൻ  ജനാലകൾക്കിടയിലൂടെ 
രാവിൻ  നിശബ്ദമാം  രാഗം കേൾക്കുവാൻ 
കാതോർത്തു  നിന്നൊരാ  നിമിഷങ്ങളിൽ ,

എൻറെയുള്ളിൽ   ഭയമാകും  കൊടുമിരുൾ 
മെല്ലെ മെല്ലെ   വന്നെത്തിടുമ്പോൾ 
എവിടെനിന്നോവരും    അശരീരിയെന്നപോൽ 
കേട്ടു ഞാൻ   ഒരാത്മാവിൻ   വിരഹഗാനം .

ഏകയാമെന്നെത്തനിച്ചാക്കി   ഭൂവിലി -
ന്നാരുമില്ലാതെ  ഞാൻ  കേണിടുന്നു 
നാടിന്നു  വേണ്ടി   പോരാടി   നേടിയ 
സ്വാതന്ത്ര്യമെല്ലാം   ഇന്നെവിടെ . 

നമ്മെ  നാം   തന്നെ   അടിമകളാക്കി 
അടക്കി   ഭരിക്കുന്ന   നാടിതല്ലോ 
മരണത്തെ  പുൽകി  ഞാൻ  രക്ഷ നേടാനായ് 
ഇന്നോരാത്മാവായ്  അലഞ്ഞിടുന്നു .

ആത്മാവിനും  ലഭിക്കില്ലയീ നാട്ടിൽ 
സ്വാതന്ത്ര്യമെന്നതറിഞ്ഞിടുന്നു   ഞാൻ 
ആരോ വിളിച്ചിട്ടെന്ന  പോൽ  ഞെട്ടി -
ത്തിരിഞ്ഞു ഞാൻ  നോക്കിയനേരത്തായ്

ഞാൻ കണ്ടു  കണ്ണാടിക്കുള്ളിലായെൻ 
മനസ്സാക്ഷിയാകുന്നൊരു   തോഴനെ 
ആത്മാവുപോലും   സ്വതന്ത്രയല്ലെങ്കിൽ 
വെറുമൊരു  മനുഷ്യനാണല്ലോ  നീയും 

ചൊല്ലൂ , സ്വതന്ത്രനോ  നീ  സുഹൃത്തേ 
ഇവിടെ  നീ  ഏറെ  സ്വതന്ത്രനാണോ ?

***************************************
                                          
''കവിതയുടെ വിഷയം :ഇന്നത്തെ സമൂഹത്തിലെ  ജീവിതരീതികളുടെയും  മറ്റും  ഫലം ''

തിലകമാം തിലകൻ

പഞ്ചഭൂതംഗമാം  അഗ്നിദേവനിലായ് 


എരിഞ്ഞടങ്ങീ  ആ  പുണ്യദേഹം 

അരങ്ങിലെന്നെന്നും  ശോഭയായ്  തീർന്നൊരു 

പെരുന്തച്ചനല്ലയോ  മാഞ്ഞുപോയീ 

ജീവിതമാകും  നാടകത്തിൽ  എന്നും 

അഭിനയവഴിയേ  തകർന്നാടിയും 

തൻകലാ വൈഭവം  കൊണ്ടുയർന്നും 

ജനമനസ്സിൽ  കെടാദീപമായി 

അഭിനയ രാജാവായി  വാണീ -

കേരള മനസ്സുകൾ  കീഴടക്കി 

ജീവിതമാകും  അരങ്ങൊഴിഞ്ഞ് 

പരലോകം  പൂണ്ടിതാ  മഹാനടനും 

സിനിമാ  പ്രേമികൾതൻ  മന്നനാം 

അഭിനയതിലകമാം  തിലകൻ -

എന്നൊരാ  മഹാപ്രതിഭ